തൃശ്ശൂര്‍: പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മ (89) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമുഖ വിവര്ത്തകന് കൂടിയായിരുന്നു ആറ്റൂര്‍ രവിവര്‍മ്മ. കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27 ന് കൃഷ്ണന് നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ആറ്റൂര്‍ രവിവര്‍മ്മ ജനിച്ചത്. വിവിധ ഗവണ്മെന്റ് കോളേജുകളില്‍ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചതിനുശേഷം വിരമിച്ച അദ്ദേഹം ഇപ്പോള്‍ തൃശ്ശൂരില്‍ കുടുംബസമേതം താമസിക്കുന്നു.
അമേരിക്ക,യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ 2002 മുതല്‍ 2007 വരെ അംഗമായിരുന്നു. 1996ല്‍ ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
കവിതകള്‍ -ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ ഭാഗം1, ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ ഭാഗം2 എന്നിവയാണ്.
ജെ.ജെ ചില കുറിപ്പുകള്‍ (നോവല്‍, സുന്ദര രാമസ്വാമി), ഒരു പുളിമരത്തിന്റെ കഥ (നോവല്‍, സുന്ദര രാമസ്വാമി), രണ്ടാം യാമങ്ങളുടെ കഥ (നോവല്‍, സെല്‍മ), നാളെ മറ്റൊരു നാള് മാത്രം (നോവല്‍, ജി.നാഗരാജന്), പുതുനാനൂറ് (59 ആധുനിക കവികളുടെ കവിതകള്‍), ഭക്തികാവ്യം (നായനാര്‍മാരുടെയും ആഴ്വാര്‍മാരുടെയും വിവര്‍ത്തനങ്ങള്‍) എന്നിവയാണ് വിവര്‍ത്തനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക