ബിനോയ് കോടിയേരിയുടെ കള്ളക്കഥകൾ പൊളിച്ച് യുവതി. ലൈംഗിക പീഡനക്കേസില്‍ യുവതി നൽകിയ പരാതിയിൽ ബിനോയ്, മുംബൈ സെഷൻസ് കോടതിയിൽ വാദിച്ചിരുന്നത് യുവതി കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു. എന്നാല്‍ ഈ വാദത്തെ തകര്‍ത്തുകൊണ്ട് പുതിയ തെളിവ് പുറത്തുവിട്ടിരിക്കുകയാണ് പീഡന പരാതി നൽകിയ യുവതി.
തന്റെ മകന്റെ പിറന്നാളിന് മകനോടൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ബിനോയിയുടെ ചിത്രമാണ് പരാതിക്കാരിയായ യുവതി തന്റെ ഫെയ്സ്ബൂക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
തന്റെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ നിമിഷങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ ഫെയ്സ്ബൂക്കില്‍ യുവതി പോസ്റ്റ് ചെയ്തത്. മാത്രമല്ല ഇത് 2019 ലെ പിറന്നാളാഘോഷത്തിന്റെ ആണെന്നും കുറിച്ചിട്ടുണ്ട്.
ബിനോയ്ക്കൊപ്പം യുവതി അന്ധേരി വെസ്റ്റില്‍ താമസിച്ചിരുന്നപ്പോഴുള്ള ചിത്രമാണിത്. ഈ ചിത്രം യുവതി കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല യുവതി ബിനോയിക്കെതിരായി ശബ്ദരേഖയും പുറത്തുവിട്ടിട്ടുണ്ട്. അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ മുഖേന നോട്ടീസയച്ചതിനെത്തുടര്‍ന്ന് ബിനോയ് ജനുവരി പത്തിന് അവരെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.
ശബ്ദരേഖയില്‍ അഞ്ച് കോടി നല്‍കാനാവില്ലെന്ന് ബിനോയ് കോടിയേരി പറയുന്നുണ്ട്. ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യാമെന്നും തന്റെ പേര് പറയരുതെന്നും ബിനോയ് പറയുന്നു. എന്നാല്‍, അത്രയും പറ്റില്ലെങ്കില്‍ കഴിയുന്നത് നല്‍കാനാണ് യുവതി തിരിച്ച് ആവശ്യപ്പെടുന്നത്. മകന്റെ ജീവിതത്തിനുവേണ്ടി നിങ്ങള്‍ക്ക് എത്ര നല്കാന് കഴിയും അത്ര നല്‍കൂവെന്നും അവര്‍ അഭ്യര്‍ഥിക്കുന്നു.
അതേസമയം, പൈസ നല്‍കാം, എന്നാല്‍ രണ്ടു കാര്യങ്ങള്‍ നീ ചെയ്യണം. പേരിനൊപ്പം എന്റെ പേരു ചേര്‍ക്കുന്നത് നിര്‍ത്തണം. ഞാനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ബിനോയ് പറയുന്നു. നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂര്‍ണമായും ഉപേക്ഷിക്കണം. നിന്റെ പേര് നീ മാറ്റണമെന്നും നിനക്ക് ഇഷ്ടമുള്ളതുപോലെ നിനക്ക് ജീവിക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്.
തന്നെ ബ്ലാക്മെയില്‍ ചെയ്യുകയാണ് യുവതി എന്നാണ് ബിനോയ് നേരത്തെ പറഞ്ഞിരുന്നത്. ഈ കാരണം ആവശ്യപ്പെട്ടാണ് മുംബൈ ഹെെക്കോടതിയെ ബിനോയ് സമീപിച്ചതും. യുവതി നല്കിയ ലൈംഗിക ചൂഷണക്കേസില്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഇത് കൂടാതെ യുവതി ഡിഎൻഎ പരിശോധന വേണമെന്ന് ആവശ്യപെട്ടിരുന്നു. ലൈംഗിക പീഡന കേസില്‍ മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനയ്ക്കുള്ള രക്ത സാമ്പിള്‍ നല്‍കിയിരുന്നില്ല. രക്ത സാമ്പിള്‍ ഇന്ന് ഹാജരാകുമ്പോള്‍ നല്‍കണമെന്ന് കഴിഞ്ഞയാഴ്ച പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തനിക്ക് സുഖമില്ലെന്നും രക്ത സാമ്പിള്‍ ശേഖരിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും ബിനോയ് പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് യുവതി നല്കിയ ലൈംഗിക ചൂഷണ കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ബിനോയിയുടെ ഹര്‍ജി അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക