തൃശൂര്‍: ഇന്നത്തെ കാലഘട്ടത്തിൽ വിദ്ധാർത്ഥികൾക്ക് എന്നല്ല ആർക്കും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് കണ്ടു വരുന്നത്. വിദ്യാർത്ഥികൾക്ക് സുരക്ഷാ ഒരുക്കി മാതാപിതാക്കളും സ്കൂൾ അധികൃതരും മുന്നോട്ട് പോകുകയാണ്. വിദ്യാർത്ഥികളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് ഉത്കണ്ഠ ഏറുന്ന സാഹചര്യമാണ് ഇന്നത്തെ അവസ്ഥയിൽ. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തിയാല്‍ ഉടന്‍ രക്ഷിതാക്കളുടെ ഫോണിലേക്ക് എസ്എംഎസ് വരുന്ന സംവിധാനം ഒരുക്കിയിരിക്കുകയാണ് തൃശൂരിലെ ഒരു സ്കൂള്‍. ചിപ്പ് ഘടിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ വഴി എസ്എംഎസ് ആയി രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ വിവരങ്ങള്‍ ലഭിക്കുന്ന സംവിധാനം പറപ്പൂക്കരയിലെ ആലത്തൂര്‍ എ എല്‍ പി എയ്ഡഡ് സ്കൂളാണ് സജ്ജീകരിച്ചിരിക്കുന്നത്.
എ എല്‍ പി എയ്ഡഡ് സ്കൂളില്‍ 215 വിദ്യാര്‍ഥികളുണ്ട്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും സ്കൂള്‍ അധികൃതര്‍ നല്കിയ തിരിച്ചറിയല്‍ കാര്‍ഡുകളിലാണ് ഈ പ്രത്യേകതയുള്ളത്. ഈ കാര്‍ഡ് സൈ്വപ്പിങ് മെഷീനില്‍ വച്ചാല്‍ ഉടനെ രക്ഷിതാക്കള്‍ക്ക് എസ്എംഎസ് വരും. വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തിയാല്‍ ഉടന്‍ കാര്‍ഡ് ഉപയോഗിച്ച് സ്വയ്പ്പ് ചെയ്യണം. പിന്നെ, ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോഴും ഇത് നിർബന്ധമാണ്. കുട്ടികള്‍ വരുന്നതും പോകുന്നതും കൃത്യമായി രക്ഷിതാക്കള്‍ക്ക് അറിയാം. സ്കൂള്‍ ബസ് എവിടെ എത്തിയെന്ന് അറിയാന്‍ ജിപിഎസ്. സംവിധാനവും സജ്ജമാണ്. പുതിയ തിരിച്ചറിയല്‍ കാര്‍ഡുകളുമായി വിദ്യാര്‍ഥികള്‍ പൊരുത്തപ്പെട്ടു തുടങ്ങി.
ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള പുതിയ മാര്‍ഗവും ഈ സ്കൂളില്‍ നടപ്പാക്കുന്നുണ്ട്. ബാഗ് ഒഴിവാക്കി പകരം ഫയലുകള്‍ കൊണ്ടുവരുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. SCHOOLതിരിച്ചറിയല്‍ കാര്‍ഡ് വിതരണ ഉദ്ഘടനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക