തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തിൽ പ്രതി അഖിലിനെ തെളിവെടുപ്പ് നടത്താനായി രാഖിയെ കൊന്ന് കുഴിച്ചിട്ട വീട്ടിലെത്തിച്ചു. പ്രതിയെ കൊണ്ടുവന്നപ്പോള്‍ വന്‍ ജനക്കൂട്ടമാണ് വളഞ്ഞത്. അഖിലിന്റെ മാതാപിതാക്കളെക്കൂടി അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ പോലീസിനോട് ആവശ്യപ്പെട്ടു.
അഖിലിനെ പോലീസ് വാഹനത്തില്‍ നിന്നിറക്കിയപ്പോള്‍ കൊലയാളിയെന്ന് കൂക്കിവിളിച്ച് നാട്ടുകാര്‍ ബഹളം വിളിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്എപിയുടെ നേതൃത്തിലാണ് തെളിവെടുപ്പിന് എത്തിയത്. ഇവരെ നാട്ടുകാര്‍ തടഞ്ഞു. പോലീസ് വാഹനം തടഞ്ഞ നാട്ടുകാര്‍, അഖിലിന് നേരെ കല്ലെറിഞ്ഞു. നാട്ടുകാരുടെ ആവശ്യം പരിഗണിക്കാം എന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ടം പിന്മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക