ഉന്നാവ് പെണ്‍കുട്ടിയുടെ അനിയത്തിയെയും പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ അമ്മ രംഗത്ത്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറുടെ സഹായികള്‍ ഉന്നാവ് പെണ്‍കുട്ടിയുടെ അനിയത്തിയെയും പീഡിപ്പിച്ചിരുന്നുവെന്നാണ് അമ്മ വെളിപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ അമ്മ വനിത അവകാശ സമിതി അംഗങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. ജയിലില്‍ കഴിയുന്ന എംഎല്‍എയുടെ അനുയായികള്‍ പലതവണ എത്തി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി അമ്മ നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അനുജത്തിമാരിലൊരാളെ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തല്‍.
ഉന്നാവ് വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കും. പെണ്‍കുട്ടിയുടെ ആശുപത്രി മാറ്റത്തേക്കുറിച്ച് തീരുമാനമുണ്ടായേക്കും.
ദുരൂഹമായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ RAPEപെണ്‍കുട്ടിക്കും അഭിഭാഷകനും വെന്റിലേറ്റര്‍ സംവിധാനം ഇന്ന് മാറ്റാനായേക്കും. ലഖ്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വെന്റിലേറ്ററില്‍ തുടരുന്ന പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ അമ്മ വിസമ്മതിച്ചു.
കുടുംബവുമായി ആലോചിച്ച് വിദഗ്ദ്ധ ചികിത്സയ്ക്കായി ലഖ്നൗവില്‍ നിന്ന് ഡല്‍ഹി എയിംസിലേക്ക് പെണ്‍കുട്ടിയെ മാറ്റാമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ട അഞ്ചു കേസുകള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ കുടുംബത്തിന് താത്പര്യമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുന്ന സാഹചര്യത്തിലാണിത്.
നിലവില്‍ ഇവിടെ നിന്ന് തന്നെ പരമാവധി ചികിത്സ ലഭ്യമാകുന്നുണ്ട്. അതില്‍ തങ്ങള്‍ തൃപ്തരാണെന്ന് പെണ്‍കുട്ടിയുടെ മാതാവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക