ചെന്നൈ: കടക്കെണി കാരണം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം വിബി ചന്ദ്രശേഖര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്ന വാർത്തകളാണ് പുറത്തു വന്നത്. എന്നാല്‍ ഹൃദയാഘാതമല്ല മറിച്ച് ആത്മഹത്യയാണെന്നാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.
58ാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെയാണ് ഹാര്‍ഡ് ഹിറ്ററായിരുന്ന ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ജീവിതം അവസാനിപ്പിച്ചത്.
ഇന്നലെ വൈകുന്നേരം ഭാര്യയ്ക്കൊപ്പം ചായ കുടിച്ചതിന് ശേഷം തന്റെ മുറിയിലേക്ക് പോയ ചന്ദ്രശേഖര്‍ രണ്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും മുറിയില്‍ നിന്ന് പുറത്തു വരാത്തത്കൊണ്ട് ഭാര്യ അന്വേഷിച്ച് ചെന്നു. വാതിലിൽ തട്ടിവിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. ഇതേതുടര്‍ന്ന് ഭാര്യ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മുറിയുടെ വാതില്‍ ചവിട്ടി തുറന്നപ്പോൾ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട് മയ്ലാപ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചന്ദ്രശേഖര്‍ വലിയ കടക്കെണിയില്‍ ആയിരുന്നു എന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. ‘തമിഴ്നാട് പ്രീമിയര്‍ ലീഗ് ടീമായ കാഞ്ചി വീരന്സില് അദ്ദേഹം മൂന്നു കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇതിനായി വീട് അദ്ദേഹം പണയം വെച്ചിരുന്നു.
ഒരു മാസം മുന്‍പ് ബാങ്കില്‍ നിന്നും പണം തിരിച്ചടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ് വന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
അദ്ദേഹത്തിന്റെ വിയോഗവാർത്തയറിഞ്ഞ് ക്രിക്കറ്റ് ലോകം ഞെട്ടലിലാണ്.വി ബി യുടെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നാണ് കെ ശ്രീകാന്ത്, അനില്‍ കുംബ്ലെ, ഡബ്ല്യുവി രാമന്, ഹര്ഭജന് സിങ്, സുരേഷ് റെയ്ന തുടങ്ങിയവർ പറഞ്ഞത്.
https://youtu.be/_MnG7_TsMgQ
പ്രതികരിക്കാൻ ഇവിടെ എഴുതുക