തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കുറഞ്ഞെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.അതിനാൽ മുന്നറിയിപ്പുകള്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പിന്‍വലിച്ചു.
നേരത്തെ മൂന്നു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്.നിലവിൽ ഒരു ജില്ലയിലും അലേർട്ട് നിലനിൽക്കുന്നില്ല.
കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളിലായിരുന്നു നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ പെയ്യാനുള്ള സാധ്യത മാത്രമാണുള്ളതെന്നും ഒരിടത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നുമാണ് ഇപ്പോൾ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്.
പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും കുറഞ്ഞു. കടല്‍ പൊതുവെ ശാന്തമാണ്. ഇതേത്തുടര്‍ന്ന് മല്‍സ്യതൊഴിലാളികള്‍ക്കുള്ള എല്ലാ മുന്നറിയിപ്പും പിന്‍വലിച്ചിട്ടുണ്ട്.
ആഗസ്റ്റ് എട്ട് മുതലാണ് സംസ്ഥാനത്ത് കനത്ത മഴ ആരംഭിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ അതിതീവ്രമഴയ്ക്ക് കാരണമായത്.
എന്നാലിപ്പോൾ ന്യൂനമര്‍ദ്ദം ദുര്‍ബലമായി പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുകയാണ്. ഇതോടെ, മഴ കുറഞ്ഞു എന്ന വിലയിരുത്തലിലാണ് ജാഗ്രതാ നിര്‍ദേശം പിൻവലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക