വയനാട്: പുത്തുമലയിൽ കണ്ടെത്തിയ മൃതദേഹത്തിന് അവകാശമുന്നയിച്ച് രണ്ട് കുടുംബങ്ങൾ. ഇതേ തുടർന്ന് മൃതദേഹം സംസ്കരിച്ചില്ല.
മൃതദേഹം പുത്തുമലയിൽ നിന്നും കാണാതായ അണ്ണയ്യന്റേതാണെന്ന് മകൻ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഉരുൾപൊട്ടലിൽ കാണാതായ തമിഴ്നാട് സ്വദേശി ഗൗരീശങ്കറിന്റെതാണ് മൃതദേഹം എന്ന സംശയവുമായി ബന്ധുക്കൾ മുന്നോട്ട് വന്നതോടെയാണ് സംസ്കാരചടങ്ങുകൾ നിർത്തിവച്ചത്.
സംസ്കാര ചടങ്ങുകൾ നടന്നുകൊണ്ടിരിക്കെ ജില്ലാ കളക്ടർ ഇടപെട്ടാണ് സംസ്കാര ചടങ്ങുകൾ നിർത്തിവെച്ചത്.
ഗൗരീശങ്കറിന്റെ സഹോദരങ്ങൾ നേരത്തെ മൃതദേഹം പരിശോധിച്ചിരുന്നു.
എന്നാൽ ആദ്യം സംശയമുന്നയിച്ചിരുന്നില്ല. മൃതദേഹത്തിന്റെ അരയിൽ ചരടു കണ്ടെത്തിയതോടെയാണ് സംശയം ഉന്നയിച്ച്
ബന്ധുക്കൾ എത്തിയത്. ഗൗരീശങ്കർ അരയിൽ ചരട് കെട്ടുന്ന ആളാണെന്നും ബന്ധുക്കൾ പറയുന്നു.
മൃതദേഹം മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡിഎൻഎ ടെസ്റ്റിന് ശേഷം മാത്രമേ സംസ്കാര ചടങ്ങുകൾ നടക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക