തിരുവനന്തപുരം: ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ പോളി വിനൈല്‍ ക്ലോറൈഡ് (പി.വി.സി) ഉപയോഗിച്ചുള്ള ഫ്ളക്സ് സംസ്ഥാനത്ത് നിരോധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി.
സര്‍ക്കാര്‍- സ്വകാര്യ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, സിനിമ, തിരഞ്ഞെടുപ്പ് പ്രചാരണം, മറ്റു പരസ്യങ്ങള്‍ ഉള്‍പ്പെടെ യാതൊരു പ്രചാരണത്തിനും പി.വി.സി ഫള്ക്സ് അച്ചടിക്കാനോ ഉപയോഗിക്കാനോ പാടില്ല.
പരിസ്ഥിതി സൗഹൃദവും പുനഃചംക്രമണം ചെയ്യാവുന്നതുമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രിന്റിംഗ് പ്രോത്സാഹിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
തുണി, പേപ്പര്‍, പോളി എത്തലീന്‍ തുടങ്ങിയവ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ പരസ്യബോര്‍ഡുകളോ മാത്രമേ ഇനി പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള തുണി ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം വസ്തുക്കളില്‍ അച്ചടിക്കുമ്ബോള്‍ ‘റീസൈക്ലബിള്‍ ആന്‍ഡ് പി.വി.സി ഫ്രീ’ എന്ന് രേഖപ്പെടുത്തിയിരിക്കണം.
ഉപയോഗം അവസാനിക്കുന്ന തീയതി, അച്ചടിശാലയുടെ പേര്, പ്രിന്റിംഗ് നമ്ബര്‍ എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. പ്രിന്റ് ചെയ്യുന്ന ഉപഭോക്താവിന്റെ മുഴുവന്‍ വിവരവും സ്ഥാപനത്തില്‍ സൂക്ഷിക്കണം.
ബോര്‍ഡുകളും ബാനറുകളും ഉപയോഗം അവസാനിക്കുന്ന തീയതിക്കു ശേഷം ഏഴു ദിവസത്തിനകം നീക്കം ചെയ്യണം.
തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ സ്ഥാപിച്ചിട്ടുള്ള നിലവിലുള്ള പരസ്യബോര്‍ഡുകള്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്നും, നിയമം ലംഘിക്കുന്നവരില്‍ നിന്ന് സ്ക്വയര്‍ഫീറ്റിന് 20 രൂപ നിരക്കില്‍ പിഴയും, നീക്കംചെയ്യല്‍ ചാര്‍ജും കണ്‍വയന്‍സ് ചാര്‍ജും തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവൃത്തി തുടരുന്ന പ്രിന്റിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക