മധ്യപ്രദേശിലെ വ്യത്യസ്തമായ ഗണേശ ശിൽപമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പ്രമുഖ കലാകരാന് സുദര്ശന് പട്നായിക് പ്ലാസ്റ്റിക്കിലും മണലിലും തീർത്ത ഗണേശ ശില്‍പ്പമാണ് ശ്രദ്ധയമായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്ലാസ്റ്റിക്കിനെതിരായ പ്രചാരണത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഇത്തരമൊരു ശില്‍പ്പം നിര്‍മ്മിച്ചതെന്ന് സുദര്ശന് പട്നായിക് പറഞ്ഞു.
മണലില്‍ നിര്‍മ്മിച്ച ഗണേശ രൂപത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ആയിരം പ്ലാസ്റ്റിക് കുപ്പികള്‍ കൂടിയാണ്. പുരി ബീച്ചിലാണ് ഗണേശ ശില്‍പ്പം നിര്‍മ്മിച്ചിരിക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കൂ, പ്രകൃതിയെ സംരക്ഷിക്കൂ എന്നീ മുദ്രാവാക്യങ്ങളും അദ്ദേഹം ശില്‍പ്പത്തിനൊപ്പം എഴുതി വച്ചിട്ടുണ്ട്.
‘ഗണേശ ചതുര്‍ത്ഥിയുടെ സമയത്ത് പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണ്” – സുദര്ശന് പട്നായിക് പറഞ്ഞു. 10 അടി ഉയരമുള്ള ശില്‍പ്പമാണ് അദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി അഞ്ച് ടണ്‍ മണലും 1000 പ്ലാസ്റ്റിക് കുപ്പികളും സുദര്ശന് ഉപയോഗിച്ചു. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെയാണ് ‘പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ’ എന്ന സ്വപ്നം മോദി പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക