തിരുവനന്തപുരം: കഴിഞ്ഞവര്‍ഷത്തെപ്പോലെ തിരുവോണത്തിന് ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള് പ്രവര്‍ത്തിക്കില്ല. ബാറുകള്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് ഔട്ട്ലെറ്റുകള്‍ക്ക് അവധി നല്കി തുടങ്ങിയത്.
മന്ത്രിതല യോഗത്തിലാണ് തിരുവോണ ദിവസത്തെ അവധി തുടരാന്‍ തീരുമാനിച്ചത്. അതായത് കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും തിരുവോണത്തിനു ഔട്ട്ലെറ്റുകള് അടഞ്ഞു കിടക്കും. എന്നാല്‍ ബാറുകള്‍ക്ക് അവധി ബാധകമാക്കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.
ബിവറേജസ് കോര്‍പറേഷന്റെ 270 ഉം കണ്‍സ്യൂമര്‍ഫെഡിന്റെ 34 ഉം ഔട്ട്ലെറ്റുകളുമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കഴിഞ്ഞ വർഷത്തേതിനു സമാനമായി നല്‍കാനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ തവണ 29.5 ശതമാനമായിരുന്നു എക്സ്ഗ്രേഷ്യ ഉള്‍പ്പെടെയുള്ള ബോണസ്. ഈ വര്‍ഷം സ്ഥിരപ്പെടുത്തിയ ലേബലിങ് തൊഴിലാളികള്‍ക്കും ആനുകൂല്യം ലഭിക്കും.
ഡ്രൈ ഡേ പ്രഖ്യാപിക്കുന്നതിനു പകരം ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കുന്നത് ലാഭം നേടുന്നതിനു വേണ്ടിയാണെന്നു പ്രതിപക്ഷം ആരോപണം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക