ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിനും മകന് കാര്‍ത്തി ചിദംബരത്തിനും മുന്‍കൂര്‍ ജാമ്യം.
സിബിഐ പ്രത്യേക കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയ്ക്ക് ജാമ്യവും നല്‍കണമെന്ന വ്യവസ്ഥയിലാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. അന്വേഷണം ഇപ്പോഴും തുടര്‍ന്നതിനാല്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാവണമെന്ന നിര്‍ദ്ദേശവും ജാമ്യത്തില്‍ പറയുന്നു.
ഒപ്പം, അവര്‍ സാക്ഷികളെ സ്വാധീനിക്കാനോ, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയോ, അനുവാദമില്ലാതെ രാജ്യം വിടാനോ പാടില്ല എന്നും കോടതി നിഷ്കര്‍ഷിച്ചു.
അതേസമയം, ഐ.എന്‍.എക്സ് മീഡിയ പണമിടപാട് കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി തുടരുകയാണ്. ഇന്ന് രാവിലെ ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക