മലയാളത്തിന്റെ മഹാനടൻ കാലത്തേ വിസ്മയിപ്പിച്ച സൗന്ദര്യത്തിന് ഇന്ന് പിറന്നാൾ മധുരം. നാല് പതിറ്റാണ്ടോളമായി മലയാളസിനിമയിലെ സജീവമായ താരം 68-ആം പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്.
മലയാളസിനിമയിലെ താര രാജാക്കന്മാരിൽ ഒരാളായ മമ്മൂക്ക ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സംഭാവനകളും വളരെ വലുതാണ്. മൂന്ന് പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള മെഗാ സ്റ്റാര്‍ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്കാരവും നേടിയിട്ടുണ്ട്. 1998ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
1951 സെപ്തംബര്‍ 7 ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ച പി ഐ. മുഹമ്മദ് കുട്ടി പിന്നീട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി വളരുകയായിരുന്നു. രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി ചെയ്ത ശേഷമാണ് മലയാള ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ചത്.
എണ്‍പതുകളുടെ തുടക്കത്തിലായിരിന്നു മമ്മൂട്ടി വെള്ളിത്തിരയിൽ സജീവമായത്. 1971 ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. 1980ല്‍ സുല്‍ഫത്തിനെ ജീവിത സഖിയാക്കിയ മമ്മൂട്ടിയുടെ മക്കളാണ് സുറുമിയും ദുല്‍ഖര്‍ സല്‍മാനും .
2010 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച മമ്മൂട്ടിയെ ആ വര്‍ഷം ഡിസംബറില്‍ ഡോക്ടറേറ്റ് നല്കി കാലിക്കറ്റ് സര്‍വകലാശാലയും ആദരിച്ചു.
രാപകല്‍,കാഴ്ച ,വാല്‍സല്യം,അരയന്നങ്ങളുടേ വീട്, അമരം ,ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളിലെ സ്നേഹനിധിയായ സാധാരണക്കാരനായും ബ്ളാക്കിലേയും ,ദി കിംഗിലെയും, ഹിറ്റ്ലറിലേയും, വല്യേട്ടനിലെയും, ചൂടന്‍ കഥാപാത്രങ്ങളും മമ്മൂട്ടി എന്ന മഹാനടന്റെ കൈയ്യിൽ സുരക്ഷിതമാണ്.
രാജമാണിക്യം ഭാര്‍ഗ്ഗവചരിതം മൂന്നാം ഖണ്ഡം കോട്ടയം കുഞ്ഞച്ചന്,കുട്ടേട്ടന്,തസ്കരവീരന്,ഒരു മരവത്തൂര് കനവ്, മേഘം ,പട്ടാളം തുടങ്ങി ഒട്ടേരെ സിനിമകളില്‍ നര്‍മ്മ കതാപാത്രങ്ങലെ അദ്ദേഹം അവതരിപ്പിച്ചു മതിലുകള്‍ ,മൃഗയ,സൂര്യമാനസം,വിധേയന്,വടക്കന്‍വീരഗാഥ,യവനിക , ഡോ.അംബേദ്കര്‍, പൊന്തന്മാടകൂടെവിടെ ,നായര്‍സാബ്,അനുബന്ധം അക്ഷരങള്‍ തനിയാവര്‍ത്തനം തുടങ്ങിയ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കുകയും അതേപോലെ വിസ്മയിപ്പിക്കുകയും ചെയ്തവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക