ലക്നൗ: കുളിക്കുന്ന വീഡിയോ പകര്‍ത്തിയ ശേഷം അതു കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത പീഡിപ്പിച്ചെന്ന് ഉത്തര്‍പ്രദേശ് ഷാജഹാന്‍പൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍.
മുന്‍ എം.പിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദ് കുളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു. പിന്നീട് കണ്ണടയില്‍ ഘടിപ്പിച്ച കാമറ ഉപയോഗിച്ച് പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി പെണ്‍കുട്ടി പറഞ്ഞു
അതേസമയം കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് പെണ്‍കുട്ടിയുടെ അച്ഛന് 43 വീഡിയോ ക്ലിപ്പുകള്‍ കൈമാറി. തെളിവ് നശിപ്പിച്ചതിനുള്ള വകുപ്പും ചിന്മയാനന്ദിനെതിരെ ചുമത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുളിക്കുന്നതിനിടെ റെക്കാഡ് ചെയ്ത വീഡിയോ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്താണ് മകളെ ചിന്മയാനന്ദ് പീഡിപ്പിച്ചത്. ഇതിനുശേഷം മകള്‍ ഒളികാമറ വച്ച് ചിന്മയാനന്ദിന്റെ എല്ലാ പ്രവൃത്തികളും റെക്കാഡ് ചെയ്യുകയായിരുന്നുവെന്നും അച്ഛന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ലോ കോളേജില്‍ പ്രവേശനം എടുക്കുന്നതിനായാണ് താന്‍ ചിന്മയാനന്ദിനെ കാണാന്‍ പോയതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു. പ്രവേശനം നല്‍കുന്നതിനൊപ്പം കോളേജ് ലൈബ്രറിയില്‍ 5000 രൂപ മാസശമ്ബളത്തില്‍ ജോലി നല്‍കാമെന്ന് ചിന്മയാനന്ദ വാഗ്ദാനം ചെയ്തു. നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടി ജോലി സ്വീകരിച്ചു. തുടര്‍ന്ന് ഹോസ്റ്റലിലേക്ക് മാറാന്‍ പറയുകയും പിന്നീട് പെണ്‍കുട്ടിയുടെ സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ചിന്മയാനന്ദ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
അതേസമയം, സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം സ്വാമി ചിന്മയാനന്ദിന്റെ ആശ്രമത്തില്‍ തെളിവെടുപ്പ് നടത്തി. ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ പെണ്‍കുട്ടി താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയിലും സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക