ന്യൂയോർക്ക്: ഇന്ത്യ-പാക് ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്ന വാഗ്ധാനം വീണ്ടും മുന്നോട്ടുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായാണ് ട്രംപിന്റെ പ്രതികരണം.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിട്ട് മണിക്കൂറുകൾക്കു ശേഷമായിരുന്നു, ഇന്ത്യ- പാക് ചർച്ചകൾക്ക് വഹിക്കാമെന്ന ട്രംപിന്റെ മൂന്നാമത്തെ വാഗ്ധാനം പുറത്തുവന്നത് .
ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയിൽ മോദിക്കൊപ്പം പങ്കെടുത്ത ട്രംപ് റാഡിക്കൽ ഇസ്ലാമിക ഭീകരവാദത്തിൽ നിന്ന് ലോകത്തെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇമ്രാൻ ഖാന് താൽപ്പര്യമുണ്ടെങ്കിൽ കശ്മീർ വിഷയത്തിൽ ഇന്ത്യയുമായുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്നാണ്
ട്രംപ് അറിയിച്ചത്. കശ്മീരിൽ എല്ലാവരും നല്ല രീതിയിൽ പരിഗണിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു.
എനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ളത് അടുത്ത ബന്ധമാണ്. അതുപോലെ പാക് പ്രധാനമന്ത്രി ഇമ്രാൻഖാനോടും.
ഇരു നേതാക്കളും സന്നദ്ധത അറിയിച്ചാൽ മധ്യസ്ഥ ചർച്ചയുമായി മുന്നോട്ടുപോകാമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക