പനജി: എന്ജിന് തീപിടിച്ചതിനെ തുടര്‍ന്ന് തകരാറിലായ വിമാനം പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ സുരക്ഷിതമായി നിലത്തിറക്കി.
ഗോവയില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് പോയ ഇന്‍ഡിഗോ വിമാനമാണ് എന്ജിന് തകരാറിനെ തുടര്‍ന്ന് 20 മിനിട്ടിനു ശേഷം തിരികെ ഇറക്കിയത്. ഗോവ മന്ത്രി നീലേഷ് കാബ്രാള് അടക്കം 180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പറക്കുന്നതിനിടയില്‍ വിമാനത്തിന്റെ ഇടത്തെ എന്ജിന് തകരാറിലാവുകയും തീപിടിക്കുകയുമായിരുന്നു. തീപിടിച്ചതായി കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി.
എന്നാല്‍ അപകടം തിരിച്ചറിഞ്ഞ പൈലറ്റ്, ഇടത്തെ എന്‍ജിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയും ഒരു എന്ജിന് മാത്രം പ്രവര്‍ത്തിപ്പിച്ച് തിരികെ പറക്കുകയും ചെയ്തു.
തിരികെ ഗോവ വിമാനത്താവളത്തിലെത്തിയ വിമാനം സുരക്ഷിതമായി നിലത്തിറക്കി. പിന്നീട് യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ ഡല്‍ഹിയിലെത്തിച്ചു.
പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ തുരന്തം ഒഴിവാക്കിയതെന്ന് വിമാന യാത്രികനായിരുന്ന ഗോവ പരിസ്ഥിതി വകുപ്പ് മന്ത്രി നീലേഷ് കാബ്രാള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക