തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസ്സുകാരനെ രക്ഷിക്കാനുള്ള പരിശ്രമം ഒന്നരദിവസം നീണ്ടിട്ടും ഫലംകണ്ടില്ല.
വീട്ടിനടുത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സുജിത് വില്‍സണ്‍ എന്ന കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ദീര്‍ഘനാളായി
രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് പോയി. ഭക്ഷണവും വെള്ളവും കിട്ടാതെ കഴിയുന്ന കുട്ടിയുടെ ജീവന് രക്ഷിക്കാനായി സമാന്തരമായി കുഴിയെടുത്തു നീങ്ങുകയാണ്.
തടസമായി പാറ കണ്ടെത്തിയത് വെല്ലുവിളിയായി. 600 മുതല്‍ ആയിരം അടി വരെ കിണറിന് ആഴമുള്ളതായി പറയപ്പെടുന്നു. കിണറ്റിലേക്ക് ഓക്സിജന്‍ എത്തിച്ചിട്ടുണ്ട്.
കുട്ടി 26 അടി താഴ്ചയിലുള്ളപ്പോള് കയര്‍ അകത്തേക്കിട്ട് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവസാന നിമിഷം കയറില്‍നിന്ന് വിട്ടുപോയി.
കൂടുതല്‍ താഴ്ചയിലേക്ക് വീണുപോയോ എന്ന ആശങ്കയിലാണ് രക്ഷാപ്രവര്‍ത്തകര്‍. ട്യൂബ് വഴി ഓക്സിജന്‍ എത്തിക്കുന്നുണ്ട്.
കുഴല്‍ക്കിണറിന് സമാന്തരമായി മണ്ണ് തുരന്നു നീക്കിയാണ് രാവും പകലും പൊലീസും ഫയര്‍ഫോഴ്സും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അടിക്കടി ആവര്‍ത്തിക്കുന്ന കുഴല്‍ക്കിണര്‍ അപകടം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. സേവ് സുജിത് എന്ന ഹാഷ് ടാഗില്‍ ആയിരങ്ങള്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക