ചെന്നൈ: മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍ ശേഷന് അന്തരിച്ചു. 87 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യത്തിന്റെ പത്താമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്നു അദ്ദേഹം.
ഇന്ത്യയുടെ കാബിനെറ്റ് സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1996ല അദ്ദേഹത്തിന് രാമന് മഗ്സസേ പുരസ്കാരം ലഭിച്ചു.
പാലക്കാട് ജില്ലയില്‍ തിരുനെല്ലായിയിലുള്ള തമിഴ് ബ്രാഹ്മണ കുടുംബത്തിലാണു ശേഷന് ജനിച്ചത്. ശേഷന്റെ പിതാവ് അധ്യാപകനും വക്കീലുമായിരുന്നു.
രണ്ടു സഹോദരന്മാരും നാലു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ശേഷന്റേത്. രാഷ്ട്രീയ പാര്‍ട്ടികളെ വിറപ്പിച്ച ഒരേയൊരു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മാത്രമാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളു. അത് തിരുനെല്ലായി നാരായണയ്യര്‍ ശേഷ നായിരുന്നു.
1990 മുതല്‍ 96 വരെയാണ് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനം അനുഷ്ഠിച്ചത്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പോലും ഇക്കാലത്ത് ശേഷന് അറിയപ്പെട്ടു.
40,000-ത്തോളം സ്ഥാനാര്‍ഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമര്‍പ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബീഹാര്‍ തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയ അദ്ദേഹത്തെ ഇമ്ബീച്ച് ചെയ്യുവാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക