തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. ഉഗ്രശബ്ദം കേട്ടാണ് ആളുകള്‍ റോഡിലേക്ക് ഓടിയെത്തിയത്. ലോറിയിലേക്ക് പൂര്‍ണമായും ഇടിച്ചുകയറിയ നിലയിലായിരുന്നു കാര്‍. അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ആറ്റിങ്ങലില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടറും സ്പ്രെഡറും ഉപയോഗിച്ച് കാറിന്റെ ഭാഗങ്ങള്‍ മുറിച്ചു മാറ്റിയാണ് നാലുപേരെയും പുറത്ത് എടുത്തത്. എന്നാല്‍ ഇവരുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ദേശീയപാതയില്‍ ആലംകോടിനു സമീപം ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടം. കായംകുളം ചെട്ടികുളങ്ങര മേനോമ്പള്ളി അംബ ആശ്രമം മഠാധിപതി സ്വാമി ജ്ഞാനാനന്ദസരസ്വതി അടക്കം നാലുപേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക