കണ്ണൂർ: സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്ഷന് വാങ്ങുന്നവര്‍ക്ക് മസ്റ്ററിംഗിനുളള സമയപരിധി സര്‍ക്കാര്‍ ഡിസംബര്‍ 15 വരെ നീട്ടി. മുന്‍പ് ഇത് നവംബര്‍ 30 ആയാണ് നിശ്ചയിച്ചിരുന്നത്. 53.4 ലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാര്‍ ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രക്രിയയാണ് മസ്റ്ററിംഗ്.
അക്ഷയകേന്ദ്രത്തില്‍ നേരിട്ടെത്തി വിരലടയാളം വഴിയോ, കണ്ണ് ഉപയോഗിച്ചോ മസ്റ്ററിംഗ് നിര്‍വഹിക്കണം. ഇത് സൗജന്യമായിരിക്കും. അക്ഷയകേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ ആയിരിക്കും. മസ്റ്ററിംഗിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കിടപ്പുരോഗികളായ പെന്‍ഷന്‍കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ വിവരം അറിയിക്കണം. ഇവരുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും.
ആധാര്‍ കാര്‍ഡ് ഇല്ലാതെ പെന്ഷന് വാങ്ങുന്നവര്‍ക്ക്, ഗസറ്റഡ് ഓഫീസറുടെ ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാന്വല്‍ മസ്റ്ററിംഗ് നടത്താവുന്നതാണ്. നവംബര്‍ 15നകം സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ പെന്ഷന് വാങ്ങുന്ന 47 ലക്ഷത്തോളം പേര് അക്ഷയ കേന്ദ്രങ്ങളിലെത്തി വിരളടയാളമടക്കമുള്ള ബയോമെട്രിക് വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു ധനവകുപ്പ് ഉത്തരവ്. ഇതോടെ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ മസ്റ്ററിംഗിനായി ഒരുമിച്ചെത്താന്‍ തുടങ്ങി. രോഗികളും അവശരുമായവര്‍ കാത്തുനിന്ന് വലിയ പ്രയാസത്തിലുമായി. ഈ പ്രയാസം പരിഗണിച്ചാണ് മസ്റ്ററിംഗിനുളള തീയതി ഡിസംബര്‍ 15വരെ നീട്ടാനുളള ധനവകുപ്പ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക