സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി തുടരുന്നതിനിടെ സര്‍ക്കാരിന് നേരിയ ആശ്വാസമായി ജി.എസ്.ടി വരുമാനത്തില്‍ 153 കോടിയുടെ വര്‍ദ്ധനവ്. തുടര്‍ച്ചയായി മൂന്നുമാസം താഴേക്ക് പോയതിനു ശേഷമാണ് നികുതി പിരിവ് കൂടുന്നത്.
ദേശീയ തലത്തില്‍ ജി.എസ്.ടി പിരിവ് ലക്ഷം കോടി കടന്നതിന്റെ ചുവടു പിടിച്ചാണ് സംസ്ഥാനത്തിന്റെയും നേട്ടം. 1648 കോടിയാണ് കഴിഞ്ഞ മാസത്തെ ജി.എസ്.ടി വരുമാനം. ഒക്ടോബറിലേത് 1495 കോടിയും. ഒരു മാസം കൊണ്ട് കൂടിയത് 153 കോടി.
മുന്മാസങ്ങളില് യഥാക്രമം 1520ഉം 1580ഉം കോടിയായിരുന്നു ചരക്കുസേവന നികുതി പിരിവ്. തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ നികുതി പിരിവ് കുത്തനെ താഴേക്കായിരുന്നു. ഇതില്‍ നിന്നുള്ള മാറ്റമാണ് കഴിഞ്ഞമാസം ഉണ്ടായത്. കഴിഞ്ഞ മാസത്തെ എസ്.ജി.എസ്.ടി 794 കോടിയും ഐ.ജി.എസ്.ടി 854 കോടിയുമാണ്. എഫ്.എം.സി.ജി മേഖലയില്‍ നിന്നുള്ള നികുതിവരുമാനമാണ് കൂടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക