കോഴിക്കോട്: നാളെത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകള്‍. ഹര്‍ത്താലില്‍ സര്‍വീസ് മുടക്കില്ലെന്ന് ബസ് ഉടമകളുടെ സംഘടന. ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കണമെന്ന് ആരും രേഖാമൂലമോ അല്ലാതെയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണന് പറഞ്ഞു.
ഹര്‍ത്താലിന്റെ പേരില്‍ സര്‍വീസ് മുടക്കേണ്ടന്നാണ് ബസ് ഉടമകളുടെയും ജീവനക്കാരുടെയും സംഘടനകളുടെയും തീരുമാനം.
എന്നാല്‍ അക്രമം ഉണ്ടാവുകയാണെങ്കില്‍ സംരക്ഷണം തരണമെന്ന് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
നോട്ടീസ് നല്കാതെയുള്ള ഹര്‍ത്താലുകള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. പരീക്ഷകള്‍ നടക്കുന്ന സമയത്ത് ഇത്തരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നത് വിദ്യാര്‍ത്ഥികളെ അടക്കം ബാധിക്കും.
സാധാരണക്കാരായ ജനങ്ങളാണ് ബസ് സര്‍വീസിനെ ആശ്രയിക്കുന്നത്. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങള്‍ സമരക്കാരില്‍ നിന്നും ഉണ്ടാകരുതെന്നും വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും ബസുടമകള്‍ പറഞ്ഞു.
അതേസമയം നാളെത്തെ ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് സംയുക്ത സമര സമിതി നേതാക്കള്‍ പറഞ്ഞു. വ്യാപാരികള്‍ കട അടച്ചും ജനങ്ങള്‍ യാത്രകള്‍ മാറ്റിവച്ചും സഹകരിക്കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചു. ബലപ്രയോഗം പാടില്ലെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക