പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെചൊവ്വാഴ്ച (17-12-2019) സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളിലും മാറ്റമില്ല. അതേസമയം നാളത്തെ ഹര്‍ത്താലില്‍ മാറ്റമില്ലെന്നും യാത്ര ഒഴിവാക്കി സഹകരിക്കണമെന്നും സംയുക്ത സമര സമിതി അറിയിച്ചു.
ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസും അറിയിച്ചു. അക്രമ സാധ്യത മുന്നില്‍ കണ്ട് സമരസമിതി നേതാക്കളെ കരുതല്‍ തടങ്കലില്‍ ആക്കി. എറണാകുളത്ത് നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹര്‍ത്താല്‍ ദിവസം പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്ക്കാന് അനുവദിക്കില്ല. പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക