ന്യൂഡല്‍ഹി: വാങ്ങാൻ ആളില്ലെങ്കിൽ പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യ ആറ് മാസത്തിനുള്ളിൽ പൂട്ടിയേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ അടുത്ത ജൂണ്‍ മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് വാർത്താ ഏജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റൊഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്ത മാസം വില്പന നടപടികള്‍ ആരംഭിക്കും.
നിലവില്‍ എയര്‍ ഇന്ത്യക്ക് ഏകദേശം 60,000 കോടി രൂപയുടെ കട ബാധ്യതയാണ് ഉള്ളത്. എന്നാല്‍ ഇത്രയും നഷ്ടത്തിലായ കമ്പനിയെ രക്ഷിക്കാന്‍ ഫണ്ട് നല്‍കാനാകില്ലെന്ന് കേന്ദ്രവും വ്യക്തമാക്കി.
മുമ്പുണ്ടായ നഷ്ടത്തെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് പൂട്ടിയിരുന്നു. 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ എയര്‍ ഇന്ത്യയെ കരകയറ്റാനായി 30,520.21 കോടി കേന്ദ്ര സര്‍ക്കാര്‍ നൽകിയിരുന്നു. 2012ല്‍ യുപിഎ സര്‍ക്കാറാണ് 30,000 കോടി നല്‍കിയത്.
ഇപ്പോള്‍ പ്രവര്‍ത്തന ചെലവിനായി 2400 കോടി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍, 500 കോടി തരാമെന്നാണ് കേന്ദ്രം പറഞ്ഞത്. ഈ അവസ്ഥയില്‍ ജൂണ്‍ വരെ പ്രവര്‍ത്തിക്കാന്‍ മാത്രമാണ് സാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ എയര്‍ ഇന്ത്യ ഔദ്യോഗികമായി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 8556.35 കോടിയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. അടുത്ത മാസത്തോടെ എയര്‍ ഇന്ത്യ വില്പന നടപടികള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക