സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍ സജീവം. അച്ചടിക്കുന്ന ടിക്കറ്റുകള്‍ ഭൂരിഭാഗവും വാങ്ങിക്കൂട്ടി ലാഭം കൊയ്യാന്‍ തുടങ്ങിയതോടെ ചെറുകിട ഏജന്‍സികള്‍ പ്രതിസന്ധിയിലായി.
ലോട്ടറി വില്‍പ്പനയിലുണ്ടായ വന്‍ മുന്നേറ്റം അച്ചടി നേരത്തെയുള്ളതിന്റെ ഇരട്ടിയാക്കിയെങ്കിലും ലോട്ടറി ഓഫീസുകളില്‍ ടിക്കറ്റ് വാങ്ങാനെത്തുന്ന ചെറുകിട ഏജന്‍സികള്‍ക്ക് കുറഞ്ഞ എണ്ണം ടിക്കറ്റുകള്‍ മാത്രം ലഭിക്കുന്ന സ്ഥിതിയാണ്.
സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പന രംഗത്ത് 30,000 ഏജന്റുമാര്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ നിന്ന് ലോട്ടറി വാങ്ങി വില്ക്കുന്നവര് (വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായവര്‍ ഉള്‍പ്പെടെ) രണ്ട് ലക്ഷത്തോളം വരും. നേരത്തെ 6000 കോടിയായിരുന്നു ലോട്ടറിയില്‍ നിന്നുള്ള സര്‍ക്കാരിന്റെ വാര്‍ഷിക വരുമാനം. ഇപ്പോഴത് 11,500 കോടിയായി ഉയര്‍ന്നു. വില്‍പ്പനക്കാര്‍ക്കായി 2800-3000 കോടി രൂപയാണ് നല്‍കുന്നത്. എന്നാല്‍ ഇതിന്റെയൊക്കെ നേട്ടം കൊയ്യുന്നത് വന്‍കിട ഏജന്‍സികളാണ്.
പ്രതിസന്ധി തീര്‍ക്കാന്‍ കൂടുതല്‍ ടിക്കറ്റ് അടിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും ചൂതാട്ടമായി ലോട്ടറിയെ കണക്കാക്കുന്നതിനാല്‍ അച്ചടി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ താത്പര്യം കാട്ടുന്നില്ലെന്ന് ലോട്ടറി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്മാന് ജയപ്രകാശ് പറഞ്ഞു.
സര്‍ക്കാരിലും ഉദ്യോഗസ്ഥരിലുമുള്ള സ്വാധീനമുപയോഗിച്ച് ലോട്ടറി ടിക്കറ്റുകള്‍ വന്‍തോതില്‍ വാങ്ങി വില്‍പ്പന നടക്കുന്ന ഏജന്‍സികള്‍ക്കെതിരെ കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് അസോസിയേഷന് (ഐ.എന്‍.ടി.യു.സി) അടക്കമുള്ള സംഘടനകള്‍ സമര പാതയിലാണ്. …
പ്രതികരിക്കാൻ ഇവിടെ എഴുതുക