കാഠ്മണ്ഡു: 15 ദിവസത്തിനുള്ളില്‍ കാലാപാനിയുടെ പഴയ ഭൂപടം ഹാജരാക്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. 1816-ല്‍ ബ്രിട്ടീഷ് ഇന്ത്യയുമായി സുഗൗലി ഉടമ്പടി ഒപ്പുവെച്ച സമയത്തെ ഭൂപടം ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
നേപ്പാളള് സംരക്ഷണത്തിനിയി രാഷ്ട്രീയ-നയതന്ത്ര ശ്രമങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഇത്തരത്തില്‍ നടപടി.
1960-ല്‍ ഇന്ത്യയുമായി ഒപ്പിട്ട അതിര്‍ത്തിക്കരാര്‍, 1827 ഫെബ്രുവരി ഒന്നിന് ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രസിദ്ധീകരിച്ച ഭൂപടം, 1847-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഭൂപടം, മറ്റുരാജ്യങ്ങളുമായോ ഐക്യരാഷ്ട്രസഭയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ക്കോ കൈമാറിയിട്ടുള്ള മറ്റ് ഔദ്യോഗിക ഭൂപടങ്ങള്‍ എന്നിവയൊക്കെ ഹാജരാക്കാന്‍ ജസ്റ്റിസ് ഹരിപ്രസാദ് ഫുയല് ആവശ്യപ്പെട്ടു.
ഉത്തരാഖണ്ഡിലെ പിതോര്‍ഗഢ് ജില്ലയുടെ ഭാഗമായ കാലാപാനി നേപ്പാളിന്റെതാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ജമ്മുകശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനുശേഷം നവംബറില്‍ ഇന്ത്യ പുറത്തിറക്കിയ ഭൂപടത്തില്‍ കാലാപാനിയെ ഉള്‍പ്പെടുത്തിയതില്‍ നേപ്പളിനു എതിര്പ്പുണ്ടാസിരുന്നു. ലിംപിയാധുര, ലിപുലേക്ക് ചുരം, കാലാപാനി എന്നിവ തങ്ങളുടെ അതിര്‍ത്തിക്കുള്ളിലാണെന്ന് നേപ്പാള്‍ അവകാശപ്പെടുന്നത്.
1814-’16-ലെ ആംഗ്ലോ-നേപ്പാള്‍ യുദ്ധം (ഗൂര്‍ഖായുദ്ധം) അവസാനിച്ചതിനുശേഷം ഒപ്പിട്ട സുഗൗലി കരാറില്‍ ഡാര്‍ജിലിങ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ നേപ്പാള്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക