എറണാകുളം: കേരള ബാങ്ക് രൂപീകരണത്തിന് അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഇടപെടാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിസമ്മതിച്ചു.
ബാങ്ക് രൂപീകരണ നടപടികള്‍ പൂര്‍ത്തിയായെന്നും കോടതിയുടെ ഇടപെടല്‍ പാവപ്പെട്ട കര്‍ഷകരെയാവും ബാധിക്കുകയെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ രവീന്ദ്രനാഥ് അറിയിച്ചു.
ഇടനിലക്കാരെ ഒഴിവാക്കിയാണ് ബാങ്ക് രൂപീകരണം. ഗുണഭോക്താക്കള്‍ കര്‍ഷകരാണ്. വായ്പക്ക് പലിശ കുറയും. റിസര്‍വ് ബാങ്കും നബാര്‍ഡും വിശദ പഠനത്തിനു ശേഷമാണ് ബാങ്ക് രൂപീകരണത്തിന് അനുമതി നല്‍കിയതെന്നും സര്‍ക്കാര്‍ പറഞ്ഞു.
ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പുലാപ്പറ്റ, മാഞ്ഞൂര്‍ സഹകരണ ബാങ്കുകളാണ് ഡിവിഷന് ബഞ്ചിന് അപ്പീല്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക