തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്.
കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെയും, ബാങ്ക്, ഇന്‍ഷ്വറന്‍സ്, ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെയും സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.
തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21,000 രൂപയായി നിശ്ചയിക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമം മുതലാളികള്‍ക്കനുകൂലമായി ഭേദഗതി ചെയ്യാതിരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളി യൂണിയനുകള്‍ ഉന്നയിക്കുന്നത്.
അവശ്യ സര്‍വീസുകളായ പാല്, പത്രം, ആശുപത്രി എന്നിയെയും ടൂറിസം മേഖലയെയും ശബരിമല തീര്‍ത്ഥാടന വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഗ്രാമീണ ഹര്‍ത്താല്‍ ആചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക