ബെയ്ജിങ്: ചൈനയില്‍ മാരകമായി പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു. ഹുബി പ്രവിശ്യയില്‍ മാത്രം 76 മരണമാണ് ആരോഗ്യസമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈനയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,744ആയി.
വുഹാന്‍ പ്രവശ്യയുടെ തലസ്ഥാനമായ ഹുബിയിലാണ് വൈറസ് ബാധ കൂടുതല്‍ പ്രശ്നം സൃഷ്ടിസിച്ചുകൊണ്ടിരിക്കുന്നതു. ഹുബിയില്‍ 769 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 461 പേരുടെ നില അതീവഗുരുതരമാണ്.
കഴിഞ്ഞ ദിവസം ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് വുഹാനിൽ സന്ദർശനം നടത്തി. ആരോഗ്യവിദഗ്ധരുമായി ചർച്ച നടത്തിയ കെചിയാങ് മാസ്കും സുരക്ഷാവസ്ത്രങ്ങളുമണിഞ്ഞ് രോഗബാധിതരെ സന്ദര്‍ശിക്കുകയും ചെയ്തു.
ഹുബി പ്രവിശ്യയില്‍ നിന്നാണ് വൈറസ് പടര്‍ന്നത്. പ്രവിശ്യയില്‍ യാത്രാ നിരോധനം കൂടാതെ മാംസ വില്പനയും ഇതിനോടകം പൂര്‍ണമായും നിരോധിച്ചു. ഹുബിയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഹോങ്കോങ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഷാന്‍ഡോങ്, ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിന്‍ തുടങ്ങി സ്ഥലങ്ങളിലും കടുത്ത യാത്രാനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ട്.
അതേസമയം, ലോകാരോഗ്യ സംഘടന ഇതുവരെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എല്ലാ രാജ്യങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊറോണ വൈറസ് അതിവേഗം പടരുകയാണെന്നും അതിനാല്‍ ആരോഗ്യ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത വേണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക