തിരുവനന്തപുരം: എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ചെത്തിയ യുവതിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു .
ബിജെപി പ്രവര്‍ത്തകരായ ഡോ. മല്ലിക, സരള പണിക്കര്‍, സി വി സജിനി, പ്രസന്ന ബാഹുലയന്‍, ബിനി സുരേഷ്, എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ പിന്നീട് വിട്ടയച്ചു .
എറണാകുളം നോര്‍ത്ത് വനിതാ പൊലീസിനാണ് കേസിന്റെ അന്വേഷണ ചുമതല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത് . പാവക്കുളം ക്ഷേത്രത്തിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ഓഡിറ്റോറിയത്തില്‍ ജനജാഗരണ സമിതി പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാന്‍ മാതൃസംഗമം വിളിച്ചു ചേര്‍ത്തിരുന്നു.
ബിജെപി നേതാവ് സി വി സജിനി പ്രസംഗിച്ചു കൊണ്ടിരിക്കുമ്ബോഴാണ് ആളുകള്‍ക്കിടയില്‍ ഇരിക്കുകയായിരുന്ന ആതിര സംശയങ്ങള്‍ ഉന്നയിച്ച് എഴുന്നേറ്റത്. ഇതു കണ്ട മറ്റു സ്ത്രീകള്‍ യുവതിയെ തടയുകയും ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കാനും ശ്രമിച്ചു.
തുടര്‍ന്ന് കൂടുതല്‍ ആളുകളെത്തി യുവതിയെ തടയുകയും പുറത്താക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
തര്‍ക്കത്തിനിടെ യുവതിയെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായാണ് പരാതി .
പ്രതികരിക്കാൻ ഇവിടെ എഴുതുക