ചൈനയിലെ കൊറോണബാധിത പ്രദേശമായ ഹുബെയ് പ്രവിശ്യയിലുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി എയര്‍ ഇന്ത്യയുടെ ജംബോ വിമാനം ഇന്ന് വുഹാനിലേയ്ക്ക് പോകും. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന ബോയിംഗ് 747 വിമാനം ഡല്‍ഹിയില്‍ അല്പ്പസമയത്തെ വിശ്രമത്തിന് ശേഷമാണ് വുഹാനിലേയ്ക്ക് തിരിക്കുക. ഡല്‍ഹിയില്‍ നിന്ന് വുഹാനിലേയ്ക്ക് ആറ് മണിക്കൂര്‍ വിമാനയാത്രയാണുള്ളത്.
രണ്ട് ഡോക്ടര്‍മാര്‍ അടങ്ങുന്നതാണ് സംഘം. ഇന്ഫെക്ഷന് ബാധിച്ചിട്ടില്ലാത്തവരെ മാത്രമേ കൊണ്ടുവരൂ. മാസ്കുകളും ഗ്ലൗസുകളും മരുന്നുകളുമായി പോകുന്ന സംഘം വിമാനത്തില്‍ നിന്ന പുറത്തിറങ്ങില്ല. ഇന്ഫെക്ഷന് ഒഴിവാക്കുന്നതിനായി യാത്രക്കാരുമായി കഴിയുന്നതും സമ്പര്‍ക്കം ഒഴിവാക്കും. ഭക്ഷണ പൊതികളും വെള്ളവും ഓരോ സീറ്റിലും വച്ചിട്ടുണ്ടാകും.
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ 1200ലധികം ഇന്ത്യക്കാരാണ് ഉള്ളത്. ഇതില്‍ 600 പേരുമായി ബന്ധപ്പെട്ടതായി വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇവരുടെ നാട്ടിലേയ്ക്ക് മടങ്ങാനുള്ള സന്നദ്ധത അനുസരിച്ച് എയര്‍പോര്‍ട്ടിലെത്താനുള്ള സൗകര്യമൊരുക്കും. ഇതിനിടെ ചൈനയില്‍ കൊറോണ മൂലമുള്ള മരണം 213 ആയി. 9000ത്തിലധികം പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയുമായുള്ള അതിര്‍ത്തി അടയ്ക്കാന്‍ റഷ്യ തീരുമാനിച്ചു.
https://youtu.be/Fgs6zPpYDos
പ്രതികരിക്കാൻ ഇവിടെ എഴുതുക