ന്യൂഡൽഹി: ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമവിധി അഞ്ചംഗ ബെഞ്ച് പറയും. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ 9 അംഗ ബെഞ്ച് പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മറ്റുമതങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കൂടിയുള്ളതിനാലാണ് തീരുമാനം.
അതേസമയം, കേസ് വിശാലബെഞ്ചിന് വിട്ടതില്‍ തര്‍ക്കമുണ്ടായി. മുതിർന്ന അഭിഭാഷകരിൽ ഭൂരിപക്ഷവും ചീഫ് ജസ്റ്റിസിന്റെ നടപടിയെ എതിർത്തു.
വിധി പറഞ്ഞ കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടാനാകില്ലെന്ന് മുതിർന്ന അഭിഭാഷകനായ ഫാലി എസ്.നരിമാന് പറഞ്ഞു. നരിമാന്റെ വാദത്തെ അഭിഭാഷകരായ കപില്‍ സിബലും രാജീവ് ധവാനും രാകേഷ് ദ്വിവേദിയും പിന്തുണച്ചു.
ബെഞ്ചിന്റെ അധികാരപരിധി സംബന്ധിച്ച വാദം ആദ്യംതന്നെ വേണമെന്ന് അഭിഭാഷകയായ ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു. വിശാലബെഞ്ചിന് വിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക