കൊല്ലം: ഭർത്താവിനേയും നാല് മാസം മാത്രം പ്രായമുള്ള ഇരട്ട കുട്ടികളെയും ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി യുവതി. തനിക്ക് ഉപരിപഠനത്തിന് ചേരണമെന്ന് പറഞ്ഞുകൊണ്ടാണ് കുട്ടികളെ തന്റെ ഭർത്താവിന്റെ വീട്ടിൽ ഉപേക്ഷിച്ച ശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയത്. കൊല്ലം കൊട്ടാരക്കരയിലെ പനയം ചോനംചിറ സുമൻ ഭവനിലാണ് സംഭവം നടന്നത്.
തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് അഞ്ചാലുമൂട് ശിശുവികസന ഓഫീസറും ജനമൈത്രി പൊലീസും സ്ഥലത്തെത്തി മാസം തികയാതെ പിറന്ന ഇരട്ടക്കുട്ടികളെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ആരവ്, അഥർവ് എന്നിങ്ങനെ പേരുകളുള്ള കുട്ടികളെയാണ് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയത്.
യുവാവും യുവതിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കുട്ടികൾ മൂന്ന് മാസം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് രണ്ടാഴ്ച ആഴ്ച മുൻപാണ് ചോനംചിറയിലെത്തിയത്. ഏറ്റെടുത്ത കുട്ടികൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്നും യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക