ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ പരാജയത്തെ തുടന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജി വെച്ചു. പാര്‍ട്ടിയുടെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്താണ് രാജി. സുഭാഷ് ചോപ്ര ചൊവ്വാഴ്ച രാജിക്കത്ത് നല്‍കിയിരുന്നു.
നേരത്തേ ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോയും രാജി നല്‍കിയിരുന്നു. ഇരുവരുടെയും രാജിക്കത്ത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി സ്വീകരിച്ചു.
പി.സി ചാക്കോ രാജി വെച്ച സാഹചര്യത്തില്‍ ശക്തി സിന് ഗോഹിലിന് എ.ഐ.സി.സി ഡല്‍ഹി കോണ്‍ഗ്രസിന്‍െറ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്. ഗുജറാത്തിലെ കോണ്‍ഗ്രസിന്‍െറ മുതിര്‍ന്ന നേതാവാണ് ശക്തിസിന്‍ഹ് ഗൊഹില്‍.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഇത്തവണയും അക്കൗണ്ട് തുറക്കാനായിട്ടില്ല. 70 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് എട്ട് സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. 62 സീറ്റിലും എ.എ.പിയാണ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക