തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഫെബ്രുവരി 17, 18 തീയതികളിൽ താപനില 2 മുതൽ 3 വരെ ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കെതിരെ മുൻകരുതൽ വേണമെന്നും അധികൃതർ അറിയിച്ചു.
ഇവ ശ്രദ്ധിക്കാം:
- ധാരാളം വെള്ളം കുടിക്കുക, എപ്പോഴും കയ്യിൽ വെള്ളം കരുതുക.
2. മദ്യം പോലുള്ള പാനീയങ്ങൾ പകൽ ഒഴിവാക്കുക.
3. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
4. വിദ്യാർഥികൾക്കു ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കുക, സ്കൂളിൽ ശുദ്ധജലം ലഭിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക, ഇല്ലെങ്കിൽ ലഭ്യമാക്കുക.
5. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ തുടങ്ങിയവർ പകൽ 11 മുതൽ 3 വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കുക (ഇത്തരക്കാർക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുണ്ട്).
6. പകൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കുക.
7. നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്ന ജോലികൾ ചെയ്യുന്നവർ പകൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കുക, ധാരാളം വെള്ളം കുടിക്കുക.
8. തൊഴിൽ സമയം പുനഃക്രമീകരിച്ചു ലേബർ കമ്മിഷണർ ഇറക്കിയ ഉത്തരവ് പാലിക്കാൻ തൊഴിൽ ദാതാക്കൾ ശ്രദ്ധിക്കുക.
9. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക, പഴങ്ങൾ കഴിക്കുക.
10. വളർത്തു മൃഗങ്ങൾക്കു തണൽ, പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുക.
11. ചൂടു മൂലം തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പെട്ടെന്നു തന്നെ പ്രഥമ ശുശ്രൂഷ നൽകുക, വൈദ്യ സഹായം എത്തിക്കുക.
സൂര്യാഘാതമേറ്റാൽ
- ഉടൻ തന്നെ തണലുള്ളിടത്തേക്കു മാറ്റുക
2. വസ്ത്രങ്ങൾ മാറ്റുക, മൂക്കിലോ വായിലോ തുപ്പലും പതയുമുണ്ടെങ്കിൽ അതു തുടച്ചു മാറ്റുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക