തമിഴകത്തെ നടുക്കിക്കൊണ്ട് ആണ് കഴിഞ്ഞ ദിവസം ശങ്കര്‍ സംവിധാനം ചെയ്യുന്ന കമലഹാസന് ചിത്രം ‘ഇന്ത്യന്‍ 2’എന്ന സിനിമയുടെ സെറ്റില്‍ വന്‍ അപകടം ഉണ്ടായത്.
പൂനെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനില്‍ സീന്‍ ചിത്രീകരിക്കുന്നതിനു വേണ്ടി രൂപീകരിച്ച 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധാനം തകര്‍ന്നു വീണതിനെ തുടര്‍ന്നു മൂന്നുപേര്‍ മ രണപ്പെടുകയുണ്ടായി.
ഇപ്പോഴിതാ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്തുകൊണ്ട് നടന് കമലഹാസന് രംഗത്തെത്തിയിരിക്കുകയാണ്. ആശുപത്രിയിലെത്തി മ രിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമലഹാസന്. മ രിച്ച മൂന്നുപേരുടെയും കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം സഹായമായി നല്‍കും എന്നാണ് കമലഹാസന് പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവ സ്ഥലത്തുനിന്ന് കമലഹാസനും നടി കാജല്‍ അഗര്‍വാളും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അസിസ്റ്റന്റ് ഡയറക്ടര്‍ ചന്ദ്രന്(60), മധു(29), കൃഷ്ണ എന്നിവരാണ് മരി ച്ചത്. ചിത്രീകരണത്തിന് വേണ്ടി ഉപയോഗിച്ച ക്രെയിന്‍ മറിഞ്ഞാണ് വന്‍ അപകടം ഉണ്ടായത്. പത്തോളം വരുന്ന നിരവധി അണിയറപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധായകന് ശങ്കറിന്റെ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപകടം നടക്കുമ്ബോള്‍ കമലഹാസന് സെറ്റില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് പരിക്കുകളൊന്നും ഉണ്ടായിട്ടില്ല.
അപകടത്തെ അനുസ്മരിച്ചുകൊണ്ട് ധാരാളം സിനിമാ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. ക്രെയിന്‍ മറിഞ്ഞത് മൂലമാണ് ഇത്രയും വലിയൊരു ദുരന്തം നടന്നതെങ്കിലും അപകടത്തിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. സമഗ്രമായ ഒരു അന്വേഷണം ഉണ്ടാകാനാണ് സാധ്യത. ഷൂട്ടിംഗ് സെറ്റിലെ സുരക്ഷാ കാര്യങ്ങള്‍ കൃത്യമായ നിര്‍വഹിക്കാത്ത അതിനെത്തുടര്‍ന്നാണ് ഇത്രയും വലിയൊരു അപകടം ഉണ്ടാകാന്‍ കാരണം എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാലും ഔദ്യോഗികമായ ഒരു അന്വേഷണത്തെക്കുറിച്ചുള്ള ഒരു സൂചനയും ഇതുവരെയും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക