കോയമ്പത്തൂര്‍: ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി എ.സി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു. ഇതില്‍ 19 പേരും മലയാളികളാണ്.
പെരുമ്പാവൂര്‍ ഗിരീഷ്(43), ആരക്കുന്നം ബിനു ബൈജു(17), ഒല്ലൂര്‍ ഇഗ്നി റാഫേല്‍(39), കര്‍ണാടകയില്‍ നിന്നുള്ള കിരണ്‍ കുമാര്‍ (33), തൃശൂര്‍ ഹനീഷ്(25), ഒറ്റപ്പാലം ശിവകുമാര്‍ (35), പാലക്കാട് രാഗേഷ് (35), അങ്കമാലി തുറവൂര്‍ ജിസ്മോന് ഷാജു(24), തൃശൂര്‍ നസീഫ് മുഹമ്മദലി (24), എറണാകുളം ഐശ്വര്യ(24), പാലക്കാട് റോഷാന, എറണാകുളം പി. ശിവശങ്കര്‍ (30), തൃശൂര്‍ കെ.വി അനു(25), തൃശൂര്‍ ജോഫി പോള്‍(30), എറണാകുളം ഗോപിക(25), എറണാകുളം അങ്കമാലി എല്‍.എഫ് ആശുപത്രിക്ക് സമീപത്തെ സണ്ണി ഫോട്ടോസ് ഉടമ സണ്ണിയുടെ മകന് എം.സി മാത്യു(30), എറണാകുളം കെ.തങ്കച്ചന്(40), ബസ് കണ്ടക്ടര്‍ പിറവം ബൈജു(42), ബംഗളൂരു മാനസി മണികണ്ഠന്(25) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
കോയമ്ബത്തൂരിന് സമീപം അവിനാശിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ 23 പേരെ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക