മുംബൈ: രാമക്ഷേത്രത്തിനായി ജീവന്നൽകിയവർക്ക് അയോദ്ധ്യയില്‍ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ജവാന്മാര്ക്ക് നിര്‍മ്മിക്കുന്നതിന് സമാനമായ രീതിയിലായിരിക്കണം സ്മാരകം പണിയേണ്ടതെന്ന് ശിവസേന സാമ്നയിലൂടെ പറയുന്നു. രാമക്ഷേത്രത്തിനായി അനേകം പേര് ജീവന് ബലിയര്‍പ്പിച്ചു.
ഇവരുടെ പേരുകള്‍ ആലേഖനം ചെയ്ത് ‘അമര്‍ ജവാന് ജ്യോതി’ക്ക് സമാനമായി സരയൂ നദിയുടെ തീരത്ത് സ്മാരകം നിര്‍മ്മിക്കണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്.
രാമക്ഷേത്രത്തിനായി പ്രവര്‍ത്തിച്ച ശിവസേന പ്രവര്‍ത്തകര്‍ക്കും മറ്റ് ഹിന്ദുത്വ സംഘടനകളിലെ പ്രവര്‍ത്തകര്‍ക്കും ആദരവും ബഹുമാനവും നല്‍കണമെന്ന് മുഖപ്രസംഗം ആവശ്യപ്പെടുന്നു.
‘രാമക്ഷേത്രത്തിനായി നിരവധി പേരാണ് സരയൂ നദീതീരത്ത് ജീവന് ബലിയര്‍പ്പിച്ചത്. ശിവസേനയുടെ സൈനികര്‍ ബാബറി മസ്ജിദ് ആക്രമിച്ചത് എങ്ങനെയാണെന്ന് അന്നത്തെ ലൈവ് ടെലകാസ്റ്റില്കണ്ടാല് മനസിലാവും. ബാബറി മസ്ജിദിന്റെ ശവകുടീരത്തില്‍ ശിവസേനയുടെ സൈനികള്‍ എത്തിച്ചേര്‍ന്നെങ്കിലും ഞങ്ങള്‍ അതിനെ ഒരിക്കലും രാഷ്ട്രീയമായി മുതലെടുത്തിരുന്നില്ല’- സാമ്നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.
രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് സുപ്രീം കോടതി വിധി ആക്കം കൂട്ടിയെന്നും ക്ഷേത്രത്തിനായി രൂപീകരിച്ച ട്രസ്റ്റ് 2024ല്‍ പണി പൂര്‍ത്തിയാക്കുമെന്നും ശിവസേന വ്യക്തമാക്കുന്നു.
ഈ തീരുമാനം ബി.ജെ.പിയെ സംബന്ധിച്ച് വലിയൊരു നേട്ടമാണെന്ന് പറഞ്ഞ മുഖപ്രസംഗം ബി.ജെ.പി കണക്കിന് പരിഹസിക്കുകയും ചെയ്തു. 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ പാകിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണം ബി.ജെ.പിക്ക് മുഖ്യ ചര്‍ച്ചാ വിഷയമാക്കാന്‍ സാധിക്കില്ല, അതുകൊണ്ട് രാമേക്ഷേത്രമായിരിക്കും അന്ന് തിളങ്ങി നില്കക്കുകയെന്ന് ശിവസേന പരിഹസിച്ചു.
ക്ഷേത്രനിര്‍മ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ ബി.ജെ.പിയുമായി അടുപ്പമുള്ളവരാണ് മിക്ക അംഗങ്ങളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രസ്റ്റിന്റെ ഉപദേശകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക