തിരുവനന്തപുരം: അണലിയെ പിടികൂടുന്നതിനിടെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മുര്‍ഖന്‍ പാമ്പിനെ തന്നെ പിടികൂടി. ഇന്നലെ രാവിലെ അരുവിക്കരയിലെ ഒരു വീടിന് സമീപത്തുള്ള പറമ്പില്‍ നിന്നുമാണ് സുരേഷ് പാമ്പിനെ പിടികൂടിയത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി ഡിസിപ്ലനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന സുരേഷിനെ വെള്ളിയാഴ്ച വൈകുന്നേരമാണ് ഡിഡ്ചാര്‍ജ് ചെയ്തത്. പിന്നാലെയാണ് വീണ്ടും പാമ്ബിനെ പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സുരേഷിന് അണലിയുടെ കടിയേറ്റത്. പത്തനാപുരത്ത് പാമ്പിനെ പിടികൂടിയശേഷം നാട്ടുകാരുടെ ആവശ്യപ്രകാരം അതിനെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുരേഷിന് രക്ത അണലിയുടെ കടിയേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക