കൊച്ചി: കൊറോണയുടെ മറവില്‍ മുഖാവരണങ്ങളും ശുചീകരണ വസ്തുക്കളും കൊള്ളവിലയ്ക്ക് വിറ്റ 16 കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. നാലു ജില്ലകളിലെ 121 സ്ഥാപനങ്ങളില്‍ വകുപ്പ് റെയ്ഡ് നടത്തി.
എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ നിര്‍ദ്ദേശപ്രകാരം റെയ്ഡ് നടത്തിയത്. കവറില്‍ രേഖപ്പെടുത്തിയതിലും അധികം വില ഈടാക്കിയതിനാണ് കേസ്. ഇവര്‍ക്കെതിരെ പാക്കേജ്ഡ് കമോഡിറ്റീസ് ആക്ട് ലംഘനത്തിന് നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
മെഡിക്കല്‍ ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സര്‍ജിക്കല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധന തുടരുമെന്ന് ഡപ്യൂട്ടി കണ്ട്രോളര് ജെ.സി. ജീസണ്‍ പറഞ്ഞു.
പരിശോധനകള്‍ക്ക് തൃശൂര്‍ ജില്ലയില്‍ സേവ്യര്‍ പി. ഇഗ്നേഷ്യസ്, പാലക്കാട്ട് അനൂപ് വി. ഉമേഷ്, ഇടുക്കിയില്‍ ഇ.പി. അനില്‍കുമാര്‍, എറണാകുളത്ത് ബി.എസ്. ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക