ഭാഷാ പണ്ഡിതനും കവിയുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന് അന്തരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ധക്യ സഹജമായ അസുഖബാധിതനായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചാണ് അന്ത്യം. മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിക്കാരില്‍ ഒരാളായിരുന്ന പുതുശ്ശേരി മലയാള ഭാഷയുടെ ശ്രേഷ്ഠ പദവിക്കു വേണ്ടി പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ചുണ്ട്.
1928 സെപ്റ്റംബര്‍ 23 ന് മാവേലിക്കരയിലെ വള്ളിക്കുന്നത്തായിരുന്നു പുതുശ്ശേരി രാമചന്ദ്രന്റ ജനനം. 1942 ആഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യ സമരത്തിലൂടെയാണ് പുതുശ്ശേരിയുടെ രാഷ്ട്രീയ പ്രവേശനം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ 1947 ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ വരെ സ്കൂളില്‍ നിന്ന് പുറത്താക്കി. അതേ സ്കൂളില്‍ 1947 ന് ഇദ്ദേഹം ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു.
വര്‍ക്കല എസ്.എന്‍ കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പുതുശ്ശേരി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഗ്രാമീണ ഗായകന്, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനു പുതിയോരാലയും, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യ സമര കവിതകള്‍, പുതശ്ശേരി കവിതകള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത കൃതികള്‍.
എഴുത്തച്ചന് പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് (2005), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
വള്ളത്തോള്‍ പുരസ്കാരം, ഉള്ളൂര്‍ അവാര്‍ഡ്, കുമാരനാശാന് അവാര്‍ഡ്, കണ്ണശ സ്മാരക അവാര്‍ഡ്, മഹാകവി പി.അവാര്‍ഡ്, അബുബാദി ശക്തി അവാര്‍ഡ്, എന്നീ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക