ചെന്നൈ: തമിഴ്നാട്ടില് കോവിഡ് ബാധിച്ച് മരിച്ച വ്യക്തിക്ക് രോഗം പകർന്നത് എങ്ങനെ? ഈ ചോദ്യമാണ് അധികൃതരെ വലയ്ക്കുന്നത്. തമിഴ്നാട്ടിൽ ആദ്യ കോവിഡ് മരണമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മധുര രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 54കാരൻ ആണ് മരിച്ചത്.
മരിച്ച വ്യക്തി പ്രമേഹ രോഗിയായിരുന്നു. ചൊവ്വാഴ്ചയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ റൂട്ട് മാപ്പ് അറിയാതെ വലയുകയാണ് സർക്കാർ .ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയതായി തമിഴ്നാട് സർക്കാർ അറിയിച്ചു. അതേസമയം, രാജ്യത്താകെ സമ്പൂർണ ലോക്ഡൗൺ തുടങ്ങി. 21 ദിവസത്തെ ലോക്ഡൗൺ ഏപ്രിൽ 14 വരെയാണ്.
പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക് ഡൗൺ ആദ്യമണിക്കൂറുകളിൽ പൂർണ്ണമാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ രാജ്യം സമ്പൂർണ്ണമായി ലോക് ഡൗണിലേക്ക് പ്രവേശിച്ചു. 21 ദിവസത്തെ ലോക് ഡൗൺ മുൻ നിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക