തൃശൂര്‍: കോവിഡ് അടക്കമുള്ള രോഗങ്ങള്‍ ചികിത്സിച്ചു ഭേദപ്പെടുത്താമെന്ന വാഗ്ദാനത്തോടെ ചികിത്സ നടത്തുന്നതിനിടെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്ത മോഹനന് വൈദ്യര്‍ക്കു കോവിഡ് സാധ്യതയെന്നു സംശയമുള്ളതിനാൽ ഐസലേഷനിലേക്കു മാറ്റിയേക്കും.
മോഹനന് വൈദ്യര്‍ക്കു കോവിഡ് സാധ്യതയെന്നു കോടതിയില്‍ രേഖാമൂലം ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ടു നല്‍കിയതോടെയാണ് ഐസലേഷനിലേക്കു മാറ്റേണ്ടി വരുന്നത്.
അറസ്റ്റിലായി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മോഹനന് വൈദ്യരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വൈദ്യര്‍ക്കു കോവിഡ് സാധ്യതയുണ്ടെന്നു ജയില്‍ അധികൃതര്‍ മജിസ്ട്രേറ്റിനെ അറിയിച്ചു. തുടര്‍ന്ന് കസ്റ്റഡിയില്‍ വിടാനുള്ള പൊലീസിന്റെ അപേക്ഷ കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക