കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്റെ പഴയ വീട് താത്കാലിക ആശുപത്രിയാക്കാന്‍ വിട്ടുനല്‍കാമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന്. സര്‍ക്കാര്‍ അനുമതി നല്കുകയാണെങ്കില് തന്റെ പാര്‍ട്ടിയിലെ ഡോക്ടര്‍മാര്‍ രോഗികളെ ശുശ്രൂഷിക്കാന്‍ തയ്യാറാണെന്നും കമല്‍ ഹാസന് അറിയിച്ചു. ട്വിറ്ററിലൂടെയാണ് കമല്‍ സഹായം വാഗ്ദാനം ചെയ്തത്.
இந்த நெருக்கடி நேரத்தில் எளியோருக்கு பணி செய்ய மக்கள் நீதி மய்யத்தில் இருக்கும் மருத்துவர்களை கொண்டு, என் வீடாக இருந்த கட்டிடத்தை, தற்காலிகமாக எளிய மக்களுக்கான மருத்துவ மய்யமாக்கி,மக்களுக்கு உதவ நினைக்கிறேன்.அரசின் அனுமதி கிடைத்தால்,அதை செய்ய தயாராக காத்திருக்கிறேன்.
உங்கள் நான்— Kamal Haasan (@ikamalhaasan) March 25, 2020
എന്നാല്‍ താനും കുടുംബവും സ്വയം ഐസലോഷനിലാണെന്ന് മകളും നടിയുമായ ശ്രുതി ഹാസന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കമല്‍ ഹാസനും അക്ഷരയും ചെന്നൈയിലാണെങ്കിലും രണ്ടുപേരും രണ്ടു വീടുകളിലായാണ് താമസം. മുംബൈയില്‍ മറ്റൊരു വീട്ടിലാണ് അമ്മ സരിക താമസിക്കുന്നതെന്നും ശ്രുതി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
‘’എന്റെ കുടുംബം മുഴുവനും സ്വയം നിരീക്ഷണത്തിലാണ്. ഡാഡിയും അക്ഷരയും ചെന്നൈയിലാണ്, പക്ഷേ പ്രത്യേക വീടുകളിലാണ്. ഞങ്ങള്‍ എല്ലാവരും പല സ്ഥലങ്ങളില്‍ പല സമയങ്ങളില്‍ യാത്ര ചെയ്തവരാണ്. അതുകൊണ്ട് എല്ലാവരും ഒരുമിച്ച് ഒരിടത്ത് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതില്‍ അര്‍ഥമില്ല. എല്ലാവരും അത്തരത്തില്‍ ഒരു തീരുമാനം എടുക്കണം എന്നാണ് എനിക്കു തോന്നുന്നത്,” ശ്രുതി ഹാസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക