കുറഞ്ഞ കാലം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമാലോകത്ത് കഴിവ് തെളിയിച്ച നടിയാണ് മലയാളി കൂടിയായ അമല പോള്‍. സൂപ്പര്‍താരങ്ങളുടെ നായികയാകാന്‍ അവസരം ലഭിച്ച അമലക്ക് ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുണ്ട്. സിനിമ പോലെ സംഭവബഹുലമായിരുന്നു അമലയുടെ ജീവിതം. പ്രശസ്ത തമിഴ് സംവിധായകന് എ.എല്‍ വിജയുമായുള്ള വിവാഹവും വേര്‍പിരിയലുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ യാത്രകളെ സ്നേഹിക്കുകയാണ് ഈ താരം. താന്‍ ജീവിതത്തില്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന അവസ്ഥകളെക്കുറിച്ച് പറയുകയാണ് താരം. പിതാവ് ക്യാന്‍സര്‍ മൂലം മരിച്ചതും അമ്മ വിഷാദത്തിലായതുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ അമല പങ്കുവയ്ക്കുകയാണ്.
അമല പോളിന്റെ കുറിപ്പ് വായിക്കാം
‘മാതാപിതാക്കളില്‍ ഒരാളെ നഷ്ടമാവുമ്പോഴുള്ള അനുഭവത്തെ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാനാകില്ല. അതൊരു വലിയ വീഴ്ച്ചയാണ്. കനത്ത ഇരുട്ടിലേക്കുള്ള വീഴ്ച്ച. വേറിട്ട വികാരങ്ങളും നമ്മളെ അപ്പോള്‍ വേട്ടയാടും. ക്യാന്‍സര്‍ ബാധിതനായി എന്റെ പപ്പ മരിച്ചതിനു ശേഷം പുതിയൊരു ദിശയില്‍ക്കൂടി സഞ്ചരിച്ചു. ആ അനുഭവം എന്നെ പുതിയ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചു.
നമ്മള് വലുതും മനോഹരവുമായ ഒരു ലോകത്താണ് ജീവിക്കുന്നത്. ചെറു പ്രായത്തില്‍ തന്നെ നമ്മള് പല വ്യവസ്ഥിതികളാലും ഉപാധികളാലും ഒരു പെട്ടിക്കുള്ളിലെന്ന പോലെ ലോക് ആക്കപ്പെടുകയാണ്. ജയിക്കാനുള്ള ഓട്ടത്തിനിടയില്‍ സ്വയം സ്നേഹിക്കാന്‍ നമ്മെ ആരും പഠിപ്പിക്കുന്നില്ല. പെട്ടിക്കുള്ളില്‍ നിന്നും പുറത്തു കടന്ന് നമ്മുടെ ഉള്ളിലെ ഇളംമനസ്സിനെ സാന്ത്വനിപ്പിക്കാനും നമ്മെ ആരും ശീലിപ്പിക്കുന്നില്ല. അതിനിടയില്‍ സ്നേഹബന്ധങ്ങളും. ഒരു ബന്ധത്തില്‍ നിന്ന് അടുത്തതിലേക്ക് നമ്മള് ചെല്ലുന്നു. മുന്‍പത്തേതില്‍ മിസ് ചെയ്ത ആ പകുതി തിരഞ്ഞ് നമ്മള് അടുത്ത ബന്ധത്തിലേക്ക് പോകുന്നു. ആളുകള്‍, വസ്തുക്കള്‍, ജോലി, നൈമിഷകമായ സുഖങ്ങള്‍, അനുഭവങ്ങള്‍ എല്ലാം മാറിമറിഞ്ഞ് ഒടുവില്‍ ഒന്നുമില്ലാതായിത്തീരുന്നു. ഇതിനിടയില്‍ എപ്പോഴാണ് നമ്മള് നമ്മളെ സ്നേഹിക്കുന്നത്. നമ്മുടെ നെഗറ്റീവുകളെയും പോസിറ്റീവുകളെയും സ്നേഹിക്കുന്നത്..
അതേ, മുഴുവൻ മനസോടെ ഇത് അം
ഗീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അധികം യാത്ര ചെയ്യാത്ത വഴിയിലൂടെ ധൈര്യത്തോടെ നടക്കണം. എവിടേക്കും രക്ഷപ്പെടലില്ല. ഏറ്റവും പ്രധാനപ്പെട്ടത്. നമ്മൾ കണ്ടു വളർന്ന സ്ത്രീ മറന്നുകൊണ്ടിരിക്കുകയാണ് കുടുംബത്തിന് അവർ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്. സ്വയം സ്നേഹിക്കാൻ നമ്മുടെ അമ്മമാർ മറന്നുകഴിഞ്ഞു. ഭർത്താവിനെയും കുട്ടികളേയും കുടുംബങ്ങളേയും പരിചരിക്കാനാണ് അവർ ജീവിതം മുഴുവൻ ചെലവാക്കിയത്. അവർക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നന്നേക്കുമായി അവരെതന്നെ അവർക്ക് നഷ്ടപ്പെുന്നതിന് മുൻപ് തന്റെ സ്വത്വത്തെ സ്നേഹിക്കാനും പ്രചോദിപ്പിക്കാനും അവരെ പഠിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുകയും അമ്മ വിഷാദത്തിന്റെ അടുത്തുമായിരുന്നു. സ്നേഹത്തിലൂടെ ഞങ്ങൾ ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക