കൊവിഡ് പ്രതിരോധവും ലോക്ക്ഡൗണുമൊക്കെയായി നമ്മുടെ നാട്ടിലെ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലായപ്പോള്‍ ഗുജറാത്തിലെ കര്‍ഷകര്‍ക്ക് നല്ലകാലം തെളിയുകയാണ് ചെയ്തത്. പശുക്കളുടെ പാലല്ല അവര്‍ക്ക് ഭാഗ്യം കൊണ്ടു കൊടുത്തത്. മൂത്രമാണ്.
കൊവിഡ് പ്രതിരോധത്തിന് ഉത്തമമാണ് ഗോമൂത്രമെന്ന പ്രചരണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ലിറ്റര്‍ ഗോമൂത്രമാണത്രെ അവിടെ ഒരു ദിവസം വിറ്റു പോവുന്നത്. ഗോശാലകളിലെത്ത് പണം കൊടുത്ത് ഗോമൂത3ം വാങ്ങിക്കുടിക്കുകയാണ് നാട്ടുകാര്‍.
ഓരോ ദിവസവും 6000 ലിറ്റര്‍ വരെ ഗോമൂത്രമാണ് വിറ്റുപോകുന്നതെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്മാന് വല്ലഭ് കത്തേരിയ എക്കണോമിക് ടൈംസിനോട് പറഞ്ഞത്. ലിറ്റര്‍ കണക്കിന് പാല്‍വരെ വാങ്ങാനാളില്ലാതെ ഒഴുക്കിക്കളയുന്ന സമയത്താണ് മൂത്രത്തിന് ഇത്ര ആവശ്യക്കാര്‍.
കുടിക്കാന്‍ വേണ്ടി മാത്രമല്ലത്രെ ആളുകള്‍ ഇത് വാങ്ങുന്നത്. ബോഡി സ്്രേപ ഉണ്ടാക്കാനും മറ്റുമായും ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് വല്ലഭ് കത്തേരിയ പറയുന്നത്. സൂക്ഷ്മ വൈറസുകളെ പ്രതിരോധിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ദഹനം മെച്ചപ്പെടുത്തുക, ശരീരത്തിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കുക തുടങ്ങി ഗുണങ്ങള്‍ ഏറെയാണിതിനെന്ന് അദ്ദേഹം വിശദീകരിക്കുന്നു. 4000 ഗോശാലകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 500 ഗോശാലകള്‍ ചേര്‍ന്നാണ് ഗോമൂത്രം ശേഖരിക്കുന്നതും കുപ്പികളില്‍ സംഭരിക്കുന്നതും- അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ഗോമൂത്രം ഉത്തമമാണെന്ന രീതിയില്‍ നേരത്തെ തന്നെ പ്രചാരണം ശക്തമായിരുന്നു. ബി.ജെ.പിയുടെ നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ ഇത്തരം പരസ്യപ്രസ്താവനകള്‍ നടത്തുകയും ഗോമൂത്ര പാര്‍ട്ടികള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക