കോവിഡ് 19 മഹാമാരിയ്ക്കെതിരെ പ്രതിരോധ മരുന്ന് ലഭ്യമായില്ലെങ്കിൽ 2022 വരെ അമേരിക്ക സാമൂഹിക അകലം പാലിക്കേണ്ട അവസ്ഥയിലേയ്ക്ക് നീങ്ങുമെന്ന് ഗവേഷകർ. ഹാര്‍വാര്‍ഡ് ചാന് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.
വൈറ്റ് ഹൗസ് പ്രതീക്ഷകൾക്ക് തീർത്തും വസ്തുത വിരുദ്ധമാണ് ഈ പഠനം. വേനൽക്കാലം അവസാനിക്കുന്നതോടെ കൊറോണ വൈറസിനെ പിടിച്ചു കെട്ടാൻ സാധിക്കുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരാനും പ്രതിരോധ മരുന്ന് കണ്ടെത്താനും സാധിച്ചില്ലെങ്കിൽ അമേരിക്ക ഇനിയും രണ്ട് വർഷത്തോളം സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള ലോക്ക് ഡൗൺ നിയന്ത്രങ്ങൾ തുടരേണ്ടി വരുമെന്ന് പഠനം പറയുന്നു.
ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അമേരിക്ക പിൻവലിച്ചാൽ രോഗം പൂർവാധികം ശക്തിയോടെ തിരികെ വരാൻ സാധ്യതയുണ്ടെന്നും അതിനാൽ തന്നെ സാമൂഹിക അകലം പാലിക്കുന്നത് വർഷങ്ങളോളം തുടരേണ്ടത് അനിവാര്യമാണെന്നും പഠനത്തിന് നേത്രത്വം നൽകിയ ഡോ. മാർക്ക് ലിപ്സിച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക