കുവൈത്തിൽ ഇന്ത്യക്കാരുടെ പൊതുമാപ്പ് രെജിസ്ട്രേഷൻ തുടരുന്നു. ഫർവാനിയ, ജലീബ് അൽ ശുയൂഖ് രജിസ്ട്രേഷൻ കേന്ദ്രങ്ങളിലെത്തിയത് നൂറുകണക്കിന് പേർ. രജിസ്ട്രേഷൻ പൂർത്തിയാക്കിയവരെ ഫിന്താസിലെ ഷെൽട്ടറിലേക്കു മാറ്റി.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകാൻ തയ്യാറായെത്തിയ നൂറുകണക്കിന് പേരാണ് ഇന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ലോക്ക് ഡൗൺ നിലനിൽക്കുന്ന മെഹ്ബൂലയിൽ നിന്ന് രെജിസ്ട്രേഷൻകേന്ദ്രത്തിലേക്ക് കെപിടിസി ബസ്സുകൾ ഏർപ്പെടുത്തിയിരുന്നു. വിവിധ സംഘടനകൾ നിയോഗിച്ച സന്നദ്ധ പ്രവർത്തകരുടെ സേവനം പൊതുമാപ്പ് രജിസ്ട്രേഷന് എത്തിയ ഇന്ത്യക്കാർക്ക് ഏറെ സഹായകമായി.
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവരെ ഫിന്റാസിലെ അഭയകേന്ദ്രത്തിലേക്കു മാറ്റി. ഭക്ഷണം ഉൾപ്പടെ മികച്ച സൗകര്യങ്ങളാണ് ആഭ്യന്തരമന്ത്രാലയം അഭയകന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. ഏപ്രിൽ 20 വരെയാണ് ഇന്ത്യക്കാർക്കുള്ള രെജിസ്ട്രേഷൻ സമയം. പൊതുമാപ്പ് കാലാവധി ഏപ്രിൽ മുപ്പതിന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക