ലോക്ഡൗണില്‍ പാല്‍ഖറില്‍ സന്യാസികളെ തല്ലിക്കൊന്ന സാഹചര്യത്തില്‍ 2016-ല്‍ താന്‍ നേരിട്ട ദുരനുഭവം വ്യക്തമാക്കി നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ രൂപ ഗാംഗുലി. 2016-ല്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ സംഭവമാണ് താരം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
”കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 2016 മെയ് 22-ല്‍ നടന്ന ഡയമണ്ട് ഹാര്‍ബര്‍ സംഭവം ഞാന്‍ ഓര്‍ക്കുകയായിരുന്നു. പൊലീസ് ഉള്‍പ്പെടെയുള്ള 18 ഓളം വരുന്ന സംഘമാണ് എന്നെ കാറില്‍ നിന്നും പുറത്തേക്ക് വലിച്ചിട്ട് തല്ലിയത്. രണ്ടു തവണ മസ്തിഷ്ക രക്തസ്രാവം നേരിടേണ്ടി വന്നു. മരിച്ചിട്ടില്ലെന്ന് മാത്രമേയുള്ളു. ഒളിച്ചാണ് അവിടെ നിന്നും പുറത്തു കടന്നത്. പശ്ചിമബംഗാളിനെയും പാല്ഖറിനെയും കുറിച്ചോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു” എന്നാണ് രൂപ കുറിച്ചിരിക്കുന്നത്.
ദൂരദര്‍ശനില്‍ എത്തിയ ‘മഹാഭാരത്’ സീരിയയിലെ ദ്രൗപതി എന്ന കഥാപാത്രമായാണ് രൂപ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലോക്ഡൗണിനിടെ സൂറത്തിലേക്ക് പോവുകയായിരുന്ന രണ്ട് സന്യാസിമാരെയും ഡ്രൈവറെയും പാല്‍ഖറില്‍ നിന്ന് 150 മീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തില്‍ വെച്ച് നാട്ടുകാര്‍ തല്ലിക്കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക