തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രീന്‍ സോണുകള്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗ്രീന്‍സോണിലുണ്ടായിരുന്ന കോട്ടയത്തും ഇടുക്കിയിലും വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ജില്ലകളെ ഓറഞ്ച് സോണിലേക്ക് മാറ്റുകയായിരുന്നു.. നിലവില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകള്‍ റെഡ് സോണിലും മറ്റ് 10 ജില്ലകളും ഓറഞ്ച് സോണിലും ആകുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂരില്‍ 2,592 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. കാസര്‍കോട് 30126, കോഴിക്കോട്-2770, മലപ്പുറത്ത്-2465 എന്നിങ്ങനെയാണ് നിരീക്ഷണത്തില്‍ ഉള്ളവരുടെ കണക്കുകളെന്ന് മുഖ്യമന്ത്രി അറിയിച്ചു.
റെഡ്സോണായി കരുതുന്ന ജില്ലകളില്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തുടരും. ഓറഞ്ച് സോണിലുള്ള ഹോട്ട് സ്പോട്ടുകളായ പഞ്ചായത്തുകള്‍ സീല്‍ ചെയ്യും. എന്നാല്‍ മുനിസിപ്പല്‍ അതിര്‍ത്തികള്‍ക്കുള്ളില്‍ ഇത്തരം കേസുകള്‍ വന്നാല്‍ അവിടെ വാര്‍ഡുകളാണ് അടിസ്ഥാനമായി എടുക്കുക. ഇത്തരം വാര്‍ഡുകള്‍ പൂര്‍ണമായും സീല്‍ ചെയ്യും. കോര്പ്പറേഷനുകളാകുമ്ബോള് ഡിവിഷനുകളാണ് ഹോട്ട്സ്പോട്ടിന് അടിസ്ഥാനമാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവയില്‍ ഏതൊക്കെയാണ് ഹോട്ട് സ്പോട്ട് പരിധിയില്‍ വരികയെന്ന് അതാത് ജില്ലാ ഭരണകൂടമാണ് തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക